ഇന്നലെയും
കടൽത്തീരം ചുവന്നിട്ടും,
നിഷ്കളങ്കത
നിലവിളിക്കാതെ ഒടുങ്ങിയിട്ടും
നിന്നിൽ ചോദ്യങ്ങൾ
അവശേഷിക്കുന്നതെന്ത് ?
സഹോദരാ,
നീയെങ്ങനെയാണ്
നിന്നെ ന്യായീകരിക്കുന്നത് !
നിന്നോട് ദൈവം പറഞ്ഞുവോ -
ഉടലുകളില്ലാത്ത
തലകൾ കൊണ്ട്
ബലിയർപ്പിക്കുവാൻ .
നിന്നെയുമെന്നേയും
പുല്ലിനേയും പൂവിനേയും
കിളിയേയും മരത്തേയും
സൃഷ്ടിച്ചു പരിപാലിക്കുന്ന
കനിവുള്ള ദൈവം
അങ്ങനെ പറഞ്ഞുവോ !
അനന്തതയേയും ,
ആകാശഗോളങ്ങളേയും
കൃത്യമായ ചരടിൽ കോർത്ത്
ചലിപ്പിക്കുന്ന
ശക്തനായ ദൈവം
നിന്നോട് ചോദിച്ചുവോ
നിഷ്കളങ്കൻറെ രക്തം !
കുഞ്ഞുങ്ങളുടെ നിലവിളി
കൊതിക്കുന്നതൊരിക്കലും
ദൈവമാവില്ല .
കരുണയോടെ സംരക്ഷിക്കുകയും
ഇലകൊഴിയുംപോലെയടർത്തി
തന്നിലേയ്ക്ക് ചേർക്കുകയും
ചെയ്യുന്നവനാണ് ദൈവം .
കൂട്ടുകാരാ,
നീയറിയുന്നുവോ..
ശിരസ്സറ്റ ജഡത്തെ ധീരനെന്നും
നിന്നെ ഭീരുവെന്നും
കാലം അടയാളപ്പെടുത്തുന്നത് .
എങ്ങനെയാണ് ന്യായീകരിക്കുന്നത്!
ReplyDeleteകൊള്ളാം..നന്നായിരിക്കുന്നു.
ReplyDeleteശിരസ്സറ്റ ജഡത്തെ ധീരനെന്നും
ReplyDeleteനിന്നെ ഭീരുവെന്നും
കാലം അടയാളപ്പെടുത്തുന്നത് .